Pravasam

കോവിഡും യുഡിഫും ബിജെപിയും ജനങ്ങൾക്ക് ഭീഷണി: എം സ്വരാജ്

ജിദ്ദ > കേരളത്തിലെ ജനങ്ങൾക്ക് കോവിഡും ബിജെപിയും കോൺഗ്രസ്സും ലീഗും ഉൾപ്പെടെ ജനങ്ങൾക്ക് ഭീഷണിയായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് എം സ്വരാജ് എം എൽ എ പറഞ്ഞു.

ജിദ്ദ നവോദയ അനാകിഷ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയാരിന്നു അദ്ദേഹം. ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ഒന്നടങ്കം ഭീഷണിയായിട്ടുള്ള ഒരു മഹാമാരിയുടെ മുൻപിൽ തെല്ലൊരു ആശ്വാസം പോലെ പിടിച്ചു നിൽക്കുന്നത് കേരളം മാത്രമാണ്. ആയിരങ്ങൾ മരിച്ചു വീഴുന്ന ഇതര സംസ്ഥാനങ്ങൾക്കൊക്കെ ഇടയിൽ മരണ സംഖ്യ പരമാവധി പിടിച്ചു നിർത്തുന്നതിൽ കേരളം വിജയിച്ചിരിക്കുകയാണ്.

മറ്റു പ്രേദേശങ്ങളിലെ ഭരണാധികാരികൾക്ക് കോവിഡിനെ മാത്രം പ്രതിരോധിച്ചാൽ മതി. പക്ഷെ കേരളത്തിലെ സ്ഥിതി അതല്ല. ഇവിടെ ധാർമികത ഇല്ലാത്ത ബിജെപി, കോൺഗ്രസ്, ലീഗ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തെയും നമുക്ക് പ്രതിരോധിക്കേണ്ടിയിരിക്കുന്നു. കേരളം എങ്ങിനെയെങ്കിലും തകരണം എന്നാഗ്രഹിക്കുന്ന ഒരു വലതുപക്ഷ രാഷ്ട്രീയ നേതൃത്വമായി കേരളത്തിലെ പ്രതിപക്ഷം അധപതിച്ചു. കോവിഡിനെ കേരളം വളരെ ഫലപ്രദമായി പ്രതിരോധിക്കുന്നത് അവർക്ക് ഇഷ്ടപ്പെടുന്നില്ല.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കേരളത്തിൽ വീണ്ടും ഇടതുപക്ഷം അധികാരത്തിൽ വരാൻ സാധ്യത ഉണ്ട് എന്ന തിരിച്ചറിവാണ് മഷിക്കുപ്പിയും കൊണ്ടുള്ള ആഭാസ സമരത്തിന് അവരിറങ്ങാൻ കാരണം. അവക്ക് എങ്ങനെയെങ്കിലും കേരളത്തിലെ സർക്കാരിനെ അട്ടിമറിക്കണം, അതിന് ഏത് നീചമായ മാർഗവും അവർ സ്വീകരിക്കും എന്നതിന് തെളിവാണ് ഇതെല്ലാം.

ഇന്നോളമുള്ള കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികവാർന്ന ഭരണം കാര്ഴ്ച്ചവെക്കുന്ന ഒരു സർക്കാരാണ് കേരളത്തിൽ അധികാരത്തിൽ ഇരിക്കുന്നതെന്നും സ്വരാജ് പറഞ്ഞു.

വെബിനാർ നവോദയ രക്ഷാധികാരി വീകെ റഊഫ് ഉല്ഘാടനം ചെയ്തു. ഏരിയ രക്ഷാധികാരി ജലീൽ ഉച്ചാരക്കടവ് അദ്ധ്യക്ഷനായി . ഏരിയ പ്രസിഡന്റ് മുസാഫർ പാണക്കാട് സ്വാഗതവും ഏരിയ സെക്രട്ടറി സുനിൽ കുമാർ നന്ദിയും പറഞ്ഞു. നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം, ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, ട്രഷറർ സിഎം അബ്ദുൽ റഹ്മാൻ, രക്ഷാധികാരി സമിതി അംഗങ്ങളായ അബ്ദുള്ള മുല്ലപ്പള്ളി, ഗോപി, സിസി മെമ്പർമാരായ ഷിനു പന്തളം , ഗഫൂർ മമ്പുറം, ജുനൈസ്, ഏരിയ ജോയിന്റ് സെക്രട്ടറി മുജീബ് കൊൽകാട്ടിൽ, ഷഹീബ വീകെ, ഏരിയ കുടുംബ വേദി കൺവീനർ മുജീബ് കൊല്ലം, വനിതാ വേദി കൺവീനർ ഹഫ്സ മുസാഫർ, സ്റ്റാൻലി എന്നിവർ സംസാരിച്ചു.