Kerala

16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ,സി.പി.എം നേതാവടക്കം രണ്ടു പേർ പിടിയിൽ

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയെന്ന പരാതിയില്‍ സിപിഎം പ്രാദേശിക നേതാവായ മുൻ പഞ്ചായത് മെമ്ബർക്കും 55 കാരനുമെതിരെ അമ്ബലത്തറ പൊലീസ് കേസെടുത്തു.

55 കാരനെ വെള്ളിയാഴ്ച വൈകീട്ടോടെ തന്നെ പൊലീസ് പിടികൂടിയിരുന്നു. സിപിഎം നേതാവിനെ ശനിയാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് അമ്ബലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ 16 കാരിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചത്. മാതാപിതാക്കളും പീഡന കേസില്‍ കസ്റ്റഡിയിലുള്ള 55 കാരനും ചേർന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗർഭിണിയാന്നെന്ന് തെളിഞ്ഞത്.

ഇതിന് പിന്നാലെ പെണ്‍കുട്ടി ആശുപത്രിയില്‍ നിന്നും അപ്രത്യക്ഷയായി. പരിഭ്രാന്തരായ മാതാപിതാക്കള്‍ ഉടൻ ഹൊസ്ദുർഗ് പൊലീസില്‍ പരാതി നല്‍കിയതിൻ്റെ അടിസ്ഥാനത്തില്‍ മിസിംഗ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ വൈകീട്ടോടെ ഹൊസ്ദുർഗ് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ബന്ധുവീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തി.

പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുത്തതോടെയാണ് ആശുപത്രിയില്‍ മാതാപിതാക്കള്‍ക്കൊപ്പം കൂടെ വന്ന 55 കാരനും സിപിഎം നേതാവുമാണ് തന്നെ പീഡിപ്പിച്ചതെന്ന് വെളിപ്പെടുത്തിയത്. 55 കാരൻ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചു വന്നിരുന്നുവെന്നും സിപിഎം നേതാവ് ഒരു തവണ പീഡിപ്പിച്ചതായുമാണ് വിവരം പുറത്ത് വന്നിരിക്കുന്നത്. ഇതോടെ കേസ് ഹൊസ്ദുർഗ് പൊലീസ് അമ്ബലത്തറ പൊലീസിന് കൈമാറുകയും ശനിയാഴ്ച രണ്ട് പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.