Local

വടകരയിൽ കടവരാന്തയിൽ യാചകൻ മരിച്ച കേസിൽ പ്രതി പിടിയിൽ

വടകര: പുതിയ ബസ് സ്റ്റാൻഡിന് സമീപം കടവരാന്തയിൽ വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഅറസ്റ്റിൽ. കൊയിലാണ്ടിപൊയിൽകാവ് സ്വദേശി നായർ സജിത്തെന്ന സജിത്ത്(54) ആണ്അറസ്റ്റിലായത്.

ഇക്കഴിഞ്ഞ സെപ്തംബർ 18ന് രാവി ലെയാണ്അജ്ഞാതനായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ തുണി മുറിക്കിയതിനാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലിസ് തുടക്കം മുതൽ സംശയം പ്രകടിപ്പിച്ചിരുന്നു.

പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മരണം കൊലപാതമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് അന്വേഷണംഊർജിതമാക്കിയത്. ബസ് സ്റ്റാൻഡുകളിൽ അന്തിയുറങ്ങുന്നവരെ കേന്ദ്രീകരിച്ച്നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സംഭവ ദിവസം കൊല്ലപ്പെട്ട വയോധികനും സജിത്തും ഒരുമിച്ചിരുന്ന്മദ്യപിച്ചിരുന്നെന്നും തുടർന്ന് ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ പുതപ്പ് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നും പൊലിസ് പറഞ്ഞു.

തുടർന്ന് ഇയാളുടെ പക്കലുള്ള പണവും പ്രതി കവർന്നു. വടകരയിൽ ഭിക്ഷയെടുക്കുന്നയാളായിരുന്നു കൊല്ലപ്പെട്ടത്.

വടകര സി.ഐഎൻ.സുനിൽകുമാറിന്റെനേതൃത്വത്തിലാണ്പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.