റോം: ഫ്രാൻസീസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതല്‍ സങ്കീർണ്ണമായി. ചൊവ്വാഴ്ച നടത്തിയ സി.ടി സ്കാനില്‍ മാർപാപ്പയുടെ രണ്ട് ശ്വാസകോശ അറകളിലും ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയതായി വത്തിക്കാൻ അറിയിച്ചു
കടുത്ത ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മാർപ്പാപ്പയെ റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി ആശുപത്രിയില്‍ തുടരുകയാണ് 88 വയസ്സുകാരനായ അദ്ദേഹം.
അല്‍പം സങ്കീർണമായ അണുബാധയാണുള്ളതെന്നും കൂടുതല്‍ ദിവസം ആശുപത്രിവാസം വേണ്ടിവരുമെന്നും ഡോക്ടർമാർ പറഞ്ഞു.
സമീപ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളുടെ ഫലങ്ങള്‍ മാർപ്പാപ്പയുടെ ശ്വസനനാളിയില്‍ പോളിമൈക്രോബിയല്‍ അണുബാധയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പൊതുപരിപാടികള്‍ റദ്ദാക്കി. ഞായറാഴ്ച കുർബാനയ്ക്കു മാർപാപ്പയ്ക്കു പകരം മുതിർന്ന കർദിനാള്‍ കാർമികനാകും.
2013 മുതല്‍ കത്തോലിക്കാ നേതാവാണ് ഫ്രാൻസിസ് മാർപാപ്പ. കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹത്തിന് പലപ്പോഴായി പനിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ട്. ചെറുപ്പത്തില്‍ അദ്ദേഹത്തിന് പ്ലൂറിസി ബാധിച്ച് ശ്വാസകോശങ്ങളിലൊന്ന് ഭാഗികമായി നീക്കം ചെയ്തതാണ്. അതാണ് ഇടക്കിടെ അണുബാധയുണ്ടാകാൻ കാരണം.
Add Comment