Kerala

മാട്ടുപ്പെട്ടി ബസപകടം മൂന്ന് മരണം

മൂന്നാർ വാഹനാപകടത്തിൽ ഒരു വിദ്യാർഥി കൂടി മരിച്ചു; മരണം മൂന്നായി

മൂന്നാറിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥികൂടി മരിച്ചു. ഇതോടെ മരിച്ചവുരടെ എണ്ണം മൂന്നായി. സുധൻ (19), ആധിക (19), വേണിക (19) എന്നീ വിദ്യാർഥികളാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഒരു കുട്ടി തേനി മെഡിക്കൽ കോളേജ് ആശുപത്രിൽ ചികിത്സയിലാണ്.


നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരുംവിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
നാഗർകോവിൽ സ്‌ക്വാഡ് ക്രിസ്യൻ കോളേജിലെ രണ്ടാംവർഷ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ മൂന്നാറിലേക്ക് ടൂർ വന്നതാണ്.

കൊല്ലത്തു നിന്ന് ഇവർ ബസ്സിൽ മൂന്നാറിലെത്തി. ഈ ബസ്സിൽ ഇന്ന് സഞ്ചരിക്കവേ ഇക്കോ പോയിൻ്റിനു സമീപം അതിവേഗത്തിൽ എത്തിയ ബസ് വളവിൽ നിയന്ത്രണ നഷ്ടപ്പെട്ട മറിയുകയായിരുന്നു. ബസ്സിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണ വിദ്യാർഥികളാണ് മരണപ്പെട്ടത്.
നിലവിൽ 19 പേർ മൂന്നാർ ടാറ്റാറ്റി ഹോസ്‌പിറ്റലിൽ ചികിത്സയിലുണ്ട്. ബസ്സിൽ ആകെ 41 പേരാണ് ഉണ്ടായിരുന്നത് അതിൽ നാല് അധ്യാപകരും ഒരാൾ അധ്യാപികയുടെ മകനുമാണ്.അപകടത്തിൽ ബസ് ഡ്രൈവർക്കും പരിക്കേറ്റുഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു